പുഞ്ചവയൽ: ഭക്ഷ്യവിള കൃഷിയിടങ്ങൾ സർക്കാർ സംരക്ഷിക്കണമെന്ന് കണ്ണിമല ഫാർമേഴ്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.
പുഞ്ചവയൽ, കോരുത്തോട് പോലുള്ള വനാതിർത്തി മേഖലയിലും സമീപപ്രദേശങ്ങളിലും വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും വില സ്ഥിരതയില്ലായ്മയും കൂടിയാകുമ്പോൾ കർഷകരുടെ ജീവിതം ദുരിതമാകുന്നു. ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്ന പുരയിടങ്ങൾ പൂർണമായി സർക്കാർ ചെലവിൽ ഫെൻസിംഗ് ചെയ്ത് സംരക്ഷിക്കണമെന്നും കൃഷിനാശ നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും തുക സമയത്ത് ലഭ്യമാക്കണമെന്നും വന്യജീവി അക്രമണം മൂലം മനുഷ്യജീവന് ഉണ്ടാകുന്ന ജീവഹാനി, അപകടങ്ങൾ എന്നിവയ്ക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തണമെന്നും യോഗം അവശ്യപ്പെട്ടു. പി.ഡി. ജോൺ അധ്യക്ഷത വഹിച്ചു. സാബു തോമസ്, മാത്യു ഏബ്രഹാം, കെ.എൻ. ഷിബു, ദിലീഷ് ദിവാകരൻ, ടി.പി. ആന്റണി, ലൂയിസ് തോമസ്, ജയ്സൺ ജയിംസ് എന്നിവർ പ്രസംഗിച്ചു.